Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Collapses

Kozhikode

തോട്ടുമുക്കം-പുതിയനിടം റോഡ് തകർന്നു

മുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള തോട്ടുമുക്കം-പുതിയനിടം റോഡിൽകാൽനടയാത്ര പോലും അസാധ്യമായതോടെ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. തോട്ടുമുക്കം മുതൽ പുതിയനിടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ മാത്രം നൂറിലധികം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പലതും വലിയ കുളങ്ങൾക്ക് സമാനമാണ്.

വാഹനങ്ങൾ പോകുമ്പോൾ അടിഭാഗം തട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. സ്കൂൾ കുട്ടികൾ, നൂറുകണക്കിന് യാത്രക്കാർ, ബസുകൾ, ടിപ്പർ ലോറികൾ എന്നിവയൊക്കെ കടന്നുപോകുന്ന പ്രധാന പാതയാണിത്. ബൈക്ക് യാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. മുൻപ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അധികൃതർ ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു.

എന്നാൽ മഴ പെയ്യുന്നതോടെ ഈ മണ്ണ് ഒലിച്ചുപോയി റോഡ് വീണ്ടും പഴയപടിയിലാകും. ഇനി ഇത്തരത്തിലുള്ള കണ്ണിൽ പൊടിയിടുന്ന താൽക്കാലിക അറ്റകുറ്റപ്പണികളുമായി വന്നാൽ അധികൃതരെ തടയുമെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ.

പലതവണ ജനപ്രതിനിധികൾക്കും ജില്ലാ പഞ്ചായത്തിനും പരാതി നൽകിയിട്ടും, നിരവധി സമരങ്ങൾ നടന്നിട്ടും ഈ ദുരിതപ്പാതയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതിയും മെമ്പറും കനിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

 

District News

തേർത്തല്ലി-മൗവ്വത്താനി ചുങ്കസ്ഥാനം റോഡ് തകർന്നു

തേർത്തല്ലി: മലയോര മേഖലയിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തേർത്തല്ലി-മൗവ്വത്താനി റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി. ആലക്കോട് - ചെറുപുഴ മലയോര ഹൈവേയും ചപ്പാരപ്പടവ് - പാടിച്ചാൽ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്.

അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈ റോഡിനെ എല്ലാകാലത്തും അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. സമീപ പ്രദേശത്തുള്ള റോഡുകൾ എല്ലാം വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചുവെങ്കിലും തേർത്തല്ലി-മൗവത്താനി റോഡ് നവീകരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ല.

ബസുകൾ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളും നൂറുകണക്കിന് ചെറു വാഹനങ്ങളും കടന്നു പോകുന്ന പാത കൂടിയാണിത്.

റോഡിലെ പലയിടങ്ങളിലും എതിരെ വരുന്ന രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് പലയിടത്തും ടാറിംഗ് അടർന്നു പോയതിനൊപ്പം റോഡരികുകളിൽ വലിയ ചാലുകളും കുഴികളും രൂപപ്പെട്ടിട്ടുമുണ്ട്. തേർത്തല്ലി അപ്പോളോ പബ്ലിക് ലൈബ്രറി മുതൽ മണലിൽ ഇറക്കം വരെയുള്ള ഭാഗത്ത് കാൽനട യാത്രപോലും ദുഷ്കരമാണ്.

District News

മണ്ണൂപ്പൊയില്‍-കൊല്ലംകുന്നേല്‍താഴെ റോഡ് തകര്‍ന്നു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ എട്ട്, പത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ണൂപ്പൊയില്‍-കൊല്ലംകുന്നേല്‍താഴെ റോഡിന്‍റെ ടാറിംഗ് തകര്‍ന്നു. യാത്രക്കാര്‍ ദുരിതത്തില്‍. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ജലവിതരണ പൈപ്പുകള്‍ കുഴിച്ചുമൂടിയെങ്കിലും റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്.

ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് കാല്‍നട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്നത്. ടാക്‌സി വാഹനങ്ങള്‍ ഇതുവഴി സര്‍വീസ് നടത്തുന്നതിന് മടി കാട്ടുന്നതായി നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതും റോഡ് തകരുന്നതിന് കാരണമാകുന്നുണ്ട്. റോഡിന്‍റെ ദുരവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Latest News

Corehub Up